പിലാത്തറ : കൈതപ്രത്തെ രാധാകൃഷ്ണൻ വധക്കേസിൽ പ്രതി കൊല ചെയ്യാൻ ഉപയോഗിച്ച തോക്കിലെ വെടിയുണ്ട കണ്ടെത്താൻ അന്വേഷണം. രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന വീടും പരിസരവും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ്‌പരിശോധിച്ചു.
20നാണ് കൈതപ്രത്തെ ഗൂഡ്‌സ് ഓട്ടോഡ്രൈവറായ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. രാധാകൃഷ്ണന് വേണ്ടി കൈതപ്രത്ത് പുതുതായി പണിയുന്ന വീടിനുള്ളിൽ വെച്ച് തോക്ക് കൊണ്ട് വെടിവെച്ച് കൊല പ്പെടുത്തി എന്നാണ് കേസ്.
കൊലപാതകത്തെ തുടർന്ന് 21 ന് റിമാൻഡിലായ പ്രതി എൻ.കെ സന്തോഷിനെ 25 ന് പയ്യന്നൂർ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടപ്പോൾ നടത്തിയതെളിവെടുപ്പിൽ വെടിയുണ്ടയുടെ കവർ സമീപത്തെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി ചൂണ്ടിക്കാട്ടി കണ്ടെടുത്തിരുന്നു.
കൊല നടന്ന വീടിന് വിളിപ്പാടകലത്ത് താമസിക്കുന്ന രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ വാടക വീട്ടിന്റെ പിറകിൽ നിന്നാണ് തോക്ക് കണ്ടെത്തിയിരുന്നത്.