കണ്ണൂർ: ആർ.ടി ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.
ഓഫീസിന് പുറത്ത് നിന്നിരുന്ന ആറ് ഏജന്റുമാരുടെ പക്കലില്‍ നിന്ന് 67,500 രൂപ വിജിലൻസ് പിടികൂടി. കണക്കില്‍ പെടാത്ത ഈ തുക ഉദ്യോഗസ്ഥർക്ക് നല്‍കാൻ കൊണ്ടുവന്നതാണെന്നാണ് വിജിലൻസ് നല്‍കുന്ന സൂചന.
ഇതില്‍ ഒരു ഒരു ഏജന്റിന്റെ ഫോണില്‍ നിന്ന് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർക്ക് 2400 രൂപ ഗൂഗിള്‍ പേ വഴി അയച്ചതിന്റെ സ്ക്രീൻ ഷോട്ടും ശബ്ദ സന്ദേശവും വിജിലൻസ് കണ്ടെത്തി.
ഉച്ചക്ക് പന്ത്രണ്ടരയോടെ ആരംഭിച്ച് മിന്നല്‍ പരിശോധന വൈകിട്ട് 5.15 നാണ് അവസാനിച്ചത്. ആർ.ടി ഓഫീസിന് പുറത്ത് തമ്ബടിക്കുന്ന ഏജന്റുമാർ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ നിന്ന് പണം വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനില്‍ക്കുന്നതായും പരാതി ലഭിച്ചിരുന്നു.
പൊതുജനങ്ങളെ സഹായിക്കുന്നതിനായുള്ള കിയോസ്ക് കൗണ്ടറിന് സമീപത്താണ് ഏജന്റുമാർ ഇരിക്കുന്നത്. കൗണ്ടറില്‍ അന്വേഷണത്തിനായി വരുന്ന ആളുകളെ ക്യാൻവാസ് ചെയ്ത് വൻതുകകള്‍ കൈപ്പറ്റിയാണ് ഇവർ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതെന്നും മനസിലാക്കിയാണ് വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയത്.
