മദ്യം, സിഗരറ്റ്, എന്നിവ ഉപയോഗിക്കുന്നവരെ മെഡിസെപ്പ് പരിരക്ഷയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച് വിവരവകാശ രേഖയിലാണ് സർക്കാർ മറുപടി നൽകിയത്. സർക്കാരും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ധാരണപ്രകാരം മദ്യമോ സമാനവസ്തുക്കളോ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവരെ പ്രമീയം അടക്കുന്നതിൽ നിന്ന് ഒഴിവാക്കാനും കഴിയില്ല. ഷൊർണുർ സ്വൺദശി കെ കെ അശോകൻ നൽകിയ വിവരവാകാശ അപേക്ഷയ്ക്കാണ് ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പിൻ്റെ മറുപടി.